Thursday, 7 December 2023

വേരിട്ട കഥ


കഥാഗതി തേടുന്ന കഥയുടെ തുടർച്ച....

നഷ്ടസൗഭാഗ്യങ്ങളുടെ കണക്കെടുപ്പ് തുടങ്ങാൻ മനസ്സ് അനുവദിക്കാത്തിടത്തോളം പോരാടുക എന്നതു തന്നെയാണ്‌ തീരുമാനം.

പണ്ടെങ്ങോ നാടു വിട്ടു പോയ ഏമാന്റെ അടിമപ്പണിക്കാരനായിരുന്നു കുഞ്ഞച്ചന്റെ മുതുമുത്തച്ഛൻ. ഏമാന്റെ കുടുംബജീവിതം അത്ര വെടിപ്പല്ലാഞ്ഞത് ‘ഉർവ്വശിശാപം ഉപകാരമായത്’ പോലെയായി വേലക്കാരുടെ കുടുംബത്തിന്. അവിടെ തുടങ്ങുകയായിരുന്നു അവരുടെ കുടുബചരിത്രത്തിന്റെ സുവർണ്ണകാലം. ഇങ്ങനെ കാലം തലമുറകളിലൂടെ വളരെ ‘സ്മൂത്തായി’ ഒഴുകി ഒഴുകി വരുന്നതിന്‌ ഇടയിലാണ്‌ മുമ്പ് നമ്മൾ പറഞ്ഞ ‘അശാന്തത’ വെള്ളിടിപോലെ വന്നു പതിച്ചത്.


രേഖകളിൽ ഇപ്പോഴും തങ്ങൾ കയ്യാളുന്ന സ്വത്തുക്കളും സ്ഥാവരജംഗമ വസ്തുക്കളും ‘ഏമാന്റെ’ പേരിൽ തന്നെയാണ്‌. നിയമപരമായി ഒരു കൈമാറ്റവും സംഭവിച്ചിട്ടില്ല. ഏമാന്റെ അറിയപ്പെടുന്ന ബന്ധുക്കൾ ആരും അവിടങ്ങളിൽ ഇല്ലാത്തത് വലിയൊരു അനുഗ്രഹവുമായി.

ഇപ്പോൾ പക്ഷെ, കുഞ്ഞച്ചൻ വല്ലാത്ത മാനസിക പിരിമുറുക്കത്തിലാണ്‌. ഏമാന്റെ വകയിലെ ഏതോ അനന്തരാവകാശി ‘വേരുകൾ’ തേടിയൊരു യാത്രയ്ക്കിറങ്ങിയിട്ടുണ്ടത്രേ!
(ലീഡ് കിട്ടിയാൽ തുടരും... 😏)

Part 1

അശാന്തം

യുദ്ധമുഖത്തെ പോരാളികളെപ്പോലെ വലിയ ചെറുത്ത് നില്പ്പിനായി അവർ തയ്യാറെടുക്കുകയായിരുന്നു.


തങ്ങൾ കയ്യാളുന്ന അധികാരാനുകൂല്യങ്ങൾ നഷ്ടപ്പെട്ടേക്കാവുന്ന തരത്തിലാണ്‌ കാത്തിരിപ്പുകൾക്ക് വിരാമമിട്ട് ആ രംഗപ്രവേശം എങ്കിൽ പിന്നെ ഭയപ്പെടാതെ എന്താണ്‌ ചെയ്യുക? ചെറുക്കുക തന്നെ ! യുദ്ധതന്ത്രങ്ങൾ പയറ്റുമ്പോൾ മര്യാദ പാലിക്കേണ്ടതില്ലല്ലൊ....
ഇരുൾ പരക്കുംവരെയെങ്കിലും! ഇരുട്ടിൽ വിശ്രമമാകാമെങ്കിലും പുതിയ തന്ത്രങ്ങളുടെ പണിപ്പുരയും അപ്പോഴേക്കും തുറന്നിരിക്കും.
ആശങ്കകളുടെ ആദ്യ ദിനമാണ്‌....ഒന്നും അത്ര വ്യക്ത്മല്ല...പ്രവചനങ്ങൾക്ക് തത്ക്കാലം പ്രസക്തിയുമില്ല. കാത്തിരിക്കുക.... അതേയുള്ളൂ മാർഗ്ഗം!!
(ഗതിയെന്തെന്നറിയാത്ത ഒരു കഥയുടെ തുടക്കമാണ്. തീർത്തും മൗലിക രചന... ഒരു പരീക്ഷണം .... എന്താകുമോ എന്തോ! )


സ്നേഹദീപമേ മിഴി തുറക്കൂ

സ്നേഹദീപമേ മിഴി തുറക്കൂ ---------------------------------------------  കളിമൺപാത്രത്തിനും സ്പടിക പാത്രത്തിനും വീണ്ടെടുപ്പിന്റെ സാധ്യതകൾ രണ്ട്...